തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനിരിക്കേ, പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് പിഎസ്‍സി. ഉദ്യോഗാർത്ഥികൾ കൂട്ടം കൂടുന്നത് ഒഴിവാക്കി പരീക്ഷകളിൽ പങ്കെടുക്കണമെന്ന് പിഎസ്‍സി അറിയിച്ചു. നാളെ തൊട്ടുള്ള ആൾക്കൂട്ട നിയന്ത്രണത്തിൻ്റെ പശ്ചാത്തലത്തിലാണ് പിഎസ്‍സിയുടെ അറിയിപ്പ്. കോവിഡ് മാനദണ്ഡങ്ങൾ ഉദ്യോഗാർത്ഥികൾ പാലിക്കണമെന്നും പിഎസ്‍സി നിർദ്ദേശിച്ചു.
നാളെ മുതൽ സംസ്ഥാനത്ത് ആൾക്കൂട്ടം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. നാളെ മുതല്‍ ഈ മാസം അവസാനം വരെയാകും പുതിയ നിയന്ത്രണങ്ങള്‍. പാർക്കിലും ബീച്ചിലും അടക്കം കർശന നിയന്ത്രണം നടപ്പാക്കുമെന്നും പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടാൻ പാടില്ലെന്നും ഡിജിപി പറഞ്ഞു. കടകളിൽ സാമൂഹിക അകലം പാലിച്ച് വരി നിൽക്കണം. കടകളിലേക്ക് പോകുന്നവരും സാമൂഹിക അകലം പാലിക്കണം. ജനങ്ങൾ സ്ഥിതി മനസിലാക്കി സഹകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അഭ്യർത്ഥിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ