കൊച്ചി : കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് പി എ മുഹമ്മദ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വാശ്രയ പ്രവേശന മേൽനോട്ട സമിതി മുൻ അധ്യക്ഷനാണ്.
ഹൈക്കോടതിയിൽ അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷൻ അധ്യക്ഷനായിരുന്നു. കണ്ണൂർ പിണറായി സ്വദേശിയാണ്. 1992 മേയ് 25ന് ഹൈക്കോടതിയിൽ സ്ഥിരം ജഡ്‌ജിയായി നിയമിതനായി. 2000 ൽ വിരമിച്ചു.
2000 മുതൽ ഒരുവർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഥമ ഓംബുഡ്സ്മാൻ ചെയർമാനായി. 2006 മുതൽ 2013വരെ സ്വാശ്രയ പ്രഫഷനൽ കോളജ് ഫീ റഗുലേറ്ററി കമ്മിറ്റി, സ്വാശ്രയ പ്രഫഷനൽ കോളജ് പ്രവേശന സൂപ്പർവൈസറി കമ്മിറ്റി എന്നിവയുടെ അധ്യക്ഷനായിരുന്നു.
കേരള ഹൈക്കോടതി മുന്‍ ജഡ്ജി പി എ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ