സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും എതിരെ കോഫേ പോസ ചുമത്തി; കരുതല്‍ തടങ്കലിലാക്കും

ര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും എതിരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രയോഗിക്കുന്ന കോഫോ പോസ നിയമം ചുമത്തി.  
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍/ഫയല്‍
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്നയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍/ഫയല്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും എതിരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രയോഗിക്കുന്ന കോഫോ പോസ നിയമം ചുമത്തി.  സ്വപ്‌നയെയും സന്ദീപിനെയും കരുതല്‍ തടങ്കലിലാക്കും. നിരന്തരം സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവര്‍ക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ് കോഫേ പോസ. കോഫേ പോസ പ്രകാരം കേസെടുത്താല്‍ പ്രതികളെ കരുതല്‍ തടങ്കല്ലിലേക്ക് മാറ്റാന്‍ അന്വേഷണ ഏജന്‍സിക്ക് അധികാരമുണ്ട്. 

സ്വപ്ന സുരേഷിനും സന്ദീപിനുമെതിരെ  കോഫേ പോസ ചുമത്താന്‍ അഭ്യന്തര സെക്രട്ടറിയാണ് അനുമതി നല്‍കിയത്. സ്വപ്നയേയും സന്ദീപിനേയും കസ്റ്റഡിയില്‍ വാങ്ങുന്ന കസ്റ്റംസ്, ഇവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനായി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. 

സ്ഥിരമായി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ അതില്‍ നിന്ന് തടയാന്‍ വിചാരണ കൂടാതെ ഒരു വര്‍ഷം കരുതല്‍ തടങ്കലിലാക്കാം എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത. കോഫോ പോസ ബോര്‍ഡാണ് ഇതിന് അനുമതി നല്‍കേണ്ടത്.

അതേസമയം, സ്വപ്ന സുരേഷ് വിദേശത്തേക്ക് 1,90,000ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. കോണ്‍സുലേറ്റിലെ തിരിച്ചറിയില്‍ രേഖ ഉപയോഗിച്ചാണ് ഡോളര്‍ കടത്തിയത് എന്ന് കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കസ്റ്റംസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും പ്രതിചേര്‍ത്തേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com