നടി ലക്ഷ്മി പ്രമോദിനെയും ഭര്‍ത്താവിനെയും ഉടന്‍ ചോദ്യം ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച്

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇരുവരും കൊല്ലത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ കാണാനായില്ല.
നടി ലക്ഷ്മി പ്രമോദിനെയും ഭര്‍ത്താവിനെയും ഉടന്‍ ചോദ്യം ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച്


കൊല്ലം: കൊട്ടിയത്തെ റംസിയുടെ ആത്മഹത്യാ കേസില്‍ സീരിയല്‍ നടി  ലക്ഷ്മി പ്രമോദിനെയും ഭര്‍ത്താവിനെയും ഉടന്‍ ചോദ്യംചെയ്യേണ്ടെന്ന് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇരുവരും കൊല്ലത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ കാണാനായില്ല.

കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കും കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഒക്ടോബര്‍ 15ന് 12 മണിക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ലക്ഷ്മി പ്രമോദുംഭര്‍ത്താവ് അസറുദ്ദീനും ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ തയ്യാറായില്ല.

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹര്‍ജിയില്‍ തീരുമാനമായ ശേഷം ചോദ്യം ചെയ്യുന്നതിലേക്കും അറസ്റ്റിലേക്കും നീങ്ങിയാല്‍ മതിയെന്നാണ്ബ്രാഞ്ചിന്റെ തീരുമാനം. നിലവില്‍ ഇവരെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിടണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, രണ്ട് ദിവസം ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിയിട്ടും ചോദ്യം ചെയ്യാന്‍ തയ്യാറാകാത്തതില്‍ കോടതിയെ സമീപിക്കാനാണ് ലക്ഷ്മി പ്രമോദിന്റെയും ഭര്‍ത്താവിന്റെയും തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com