അന്തിക്കാട് നിധില്‍ കൊലക്കേസ്; രണ്ട് പേര്‍ കൂടി പൊലീസ് പിടിയില്‍

അന്തിക്കാട് നിധില്‍ കൊലക്കേസ്; രണ്ട് പേര്‍ കൂടി പൊലീസ് പിടിയില്‍
അന്തിക്കാട് നിധില്‍ കൊലക്കേസ്; രണ്ട് പേര്‍ കൂടി പൊലീസ് പിടിയില്‍

തൃശ്ശൂര്‍: അന്തിക്കാട് ആദര്‍ശ് കൊലക്കേസ് പ്രതി നിധിലിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. അന്തിക്കാട് സ്വദേശി ഗുജ്ജാണ്ടി എന്ന് വിളിക്കുന്ന പറപ്പുള്ളി വീട്ടില്‍ സന്ദീപ്, മണലൂര്‍ സ്വദേശി അമ്പാടി എന്ന് വിളിക്കുന്ന പാലക്കല്‍ വീട്ടില്‍ വിനായകന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇതോടെ ഈ കേസിലെ 12 പ്രതികളും പിടിയിലായി.

കൊലക്കേസില്‍ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ നിധില്‍, അന്തിക്കാട് പൊലീസ് സ്‌റ്റേഷനില്‍ ഒപ്പിട്ട് വരുമ്പോഴാണ് കൊല്ലപ്പെട്ടത്. നിധിലിന്റെ കാര്‍ മറ്റൊരു കാറിലെത്തിയ അക്രമി സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ടു. തുടര്‍ന്ന് നിധിലിനെ കാറില്‍ നിന്ന് വലിച്ചു പുറത്തിട്ടു വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹം റോഡിന്റെ അരികിലേക്ക് വലിച്ചിട്ട ശേഷം കൊലയാളി സംഘം മറ്റൊരു കാറില്‍ രക്ഷപ്പെട്ടു. ജൂലൈയില്‍ അന്തിക്കാട് സ്വദേശി ആദര്‍ശിനെ കൊലപ്പെടുത്തിയ കേസിലെ ഒന്‍പത് പ്രതികളില്‍ ഒരാളാണ് നിധില്‍. നിധിലിന്റെ സഹോദരനാണ് ആദര്‍ശിനെ വെട്ടി  കൊലപ്പെടുത്തിയത്. നിധിലാണ് പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com