ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ സിബിഐയോട് നിലപാട് അറിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം സിബിഐ ഇതുവരെ സുപ്രീം കോടതിയിൽ സത്യവാംങ്മൂലം നൽകിയിട്ടില്ല. മറുപടി നൽകാൻ സിബിഐ കൂടുതൽ സമയം തേടിയേക്കും.
അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം എന്തിനെന്ന ചോദ്യമാണ് സംസ്ഥാന സർക്കാർ ഉയർത്തുന്നത്. സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിൽ ഇടപെടില്ലെന്ന് കഴിഞ്ഞ തവണ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനാൽ കേസ് ഡയറി അടക്കമുള്ള രേഖകൾ കേരള പൊലീസ് സിബിഐക്ക് നൽകിയിട്ടില്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ