കൊച്ചി: കോവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി കുടുംബത്തിന് കൈമാറി ആശുപത്രി അധികൃതർ. സംസകാര ചടങ്ങുകൾക്കായി മൃതദേഹമില്ലാത്ത പെട്ടിയാണ് ബന്ധുക്കൾ പള്ളി സെമിത്തേരിയിലെത്തിച്ചത്. കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം.
കോതാട് സ്വദേശി പ്രിൻസ് സിമേന്തിയുടെ (42) മൃതദേഹമാണ് പെട്ടിയിൽ ഇല്ലെന്ന് പള്ളി സെമിത്തേരിയിൽ വെച്ച് ബന്ധുക്കൾ മനസിലാക്കിയത്. ഇന്നലെയാണ് പ്രിൻസ് മരിച്ചത്. മരണശേഷമുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമാണ് വീഴ്ചയ്ക്ക് ഇടയാക്കിയത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ