യെമൻ സ്വദേശിയായ വ്യാപാരിയുടെ കൊലപാതകം, നാല് മലയാളികൾക്ക് വധശിക്ഷ

യെമൻ സ്വദേശിയായ സ്വർണ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലാണ് ഖത്തർ കോടതിയുടെ വിധി
യെമൻ സ്വദേശിയായ വ്യാപാരിയുടെ കൊലപാതകം, നാല് മലയാളികൾക്ക് വധശിക്ഷ

ദോഹ: നാല് മലയാളികൾക്ക് വധശിക്ഷ വിധിച്ച് ഖത്തർ ക്രിമിനൽ കോടതി. യെമൻ സ്വദേശിയായ സ്വർണ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലാണ് ഖത്തർ കോടതിയുടെ വിധി. 

27 മലയാളികളെയാണ് കേസിൽ പ്രതിചേർത്തിരുന്നത്. അതിൽ ഒന്നു മുതൽ 4 വരെയുള്ള പ്രതികളായ കെ അഷ്ഫീർ, അനീസ്, റാഷിദ് കുനിയിൽ, ടി ഷമ്മാസ് എന്നിവർക്കാണു വധശിക്ഷ. കണ്ണൂർ മട്ടന്നൂർ സ്വദേശികളാണ് നാലുപേരും. മറ്റു പ്രതികൾക്ക് 5 വർഷം, 2 വർഷം, 6 മാസം വീതം ജയിൽശിക്ഷയുമാണ് ശിക്ഷ. ഏതാനും പേരെ വിട്ടയച്ചിട്ടുണ്ട്.

2019 ജൂണിലാണു  കേസിന്സം ആസ്പദമായ സംഭവം. ഉറങ്ങിക്കിടന്ന വ്യാപാരിയെ അഷ്ഫീറും കൂട്ടാളികളും ചേർന്നു കൊലപ്പെടുത്തിയെന്നും സ്വർണവും പണവും കവർന്നു നാട്ടിലേക്ക് അയച്ചെന്നുമാണു കേസ്. 27 പേരിൽ 3 പ്രധാന പ്രതികൾ പിടിയിലാകും മുൻപു ഖത്തർ വിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com