കാസര്‍കോട് : കാസര്‍കോട് കുമ്പള നായ്ക്കാപ്പില്‍ ഓയില്‍ കമ്പനി ജീവനക്കാരന്‍ ഹരീഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഒളിവിലായിരുന്ന കേസിലെ നാലാംപ്രതി സച്ചിന്‍ (28) ആണ് അറസ്റ്റിലായത്.
നായ്ക്കാപ്പ് മുജങ്കാവ് സുന്നാഗുലി റോഡിലെ പരേതനായ മാധവയുടെയും ഷീലയുടെയും മകൻ ഹരീഷ് (38) ആണ് കഴിഞ്ഞമാസം വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ മുഖ്യപ്രതിയും ഹരീഷിന്റെ സുഹൃത്തുമായ ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ കൂട്ടുപ്രതികളും ശ്രീകുമാറിന്റെ സുഹൃത്തുക്കളുമായ രോഷൻ (20), മണി (20) എന്നിവരെ വീടിന് സമീപത്തെ കാട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ