തൃശ്ശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് യോഗം ഇന്ന് രാവിലെ ചേരും.
നെഞ്ചുവേദനയെ തുടർന്ന് തിങ്കളാഴ്ചയാണ് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാനസിക സമ്മർദംമൂലമാണ് ശാരീരിക അസ്വസ്ഥതകളെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
സ്വപ്നയെ വിയ്യൂർ വനിതാ ജയിലിലെ എൻഐഎ ബ്ലോക്കിലായിരുന്നു പാർപ്പിച്ചിരുന്നത്. കേസിലെ മറ്റ് പ്രധാന പ്രതികളായ സരിത്ത്, സന്ദീപ് നായർ, റെമീസ്, സംജു എന്നിവരുൾപ്പെടെ എട്ടുപേർ വിയ്യൂർ ജയിലിലാണ്. അതിസുരക്ഷാ ജയിലിൽ വനിതാ തടവുകാർക്ക് സൗകര്യമില്ലാത്തതിനാലാണ് സ്വപ്നയെ വനിതാ ജയിലിലേക്ക് മാറ്റിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ