മരിച്ച മത്സ്യതൊഴിലാളിയുടെ മൃതദേഹം ആളുമാറി കബറടക്കി, പ്രതിഷേധം

കബീര്‍ എന്നയാളുടെ മൃതദേഹം ബന്ധുക്കളെ കാണിച്ച് ഉറപ്പുവരുത്താതെ പൊലീസ്, താനൂരില്‍ നിന്നും  കടലില്‍ കാണാതായ യുവാവിന്റെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതെന്നാണ് പരാതി
മരിച്ച മത്സ്യതൊഴിലാളിയുടെ മൃതദേഹം ആളുമാറി കബറടക്കി, പ്രതിഷേധം


പൊന്നാനി: ബോട്ട് മറിഞ്ഞ് കടലില്‍ മരിച്ച മത്സ്യതൊഴിലാളിയുടെ മൃതദേഹം ആളുമാറി കബറടക്കിയെന്ന് ആരോപണം. കബീര്‍ എന്നയാളുടെ മൃതദേഹം ബന്ധുക്കളെ കാണിച്ച് ഉറപ്പുവരുത്താതെ പൊലീസ്, താനൂരില്‍ നിന്നും  കടലില്‍ കാണാതായ യുവാവിന്റെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതെന്നാണ് പരാതി. 

ഈ മാസം ആറിനാണ് ഫൈബര്‍ വള്ളം മറിഞ്ഞ് കബീറിനെ പൊന്നാനിയില്‍ കടലില്‍ കാണാതായത്. അന്നു തന്നെ താനൂരിലും വള്ളം മറിഞ്ഞ് രണ്ടു മത്സ്യതൊഴിലാളികളെ കാണാതായിരുന്നു. താനൂര്‍ സ്വദേശികളായ ഉബൈദ്, കുഞ്ഞുമോന്‍ എന്നിവരെയാണ് കാണാതായത്. മൂന്നു പേര്‍ക്കുമായുള്ള തിരച്ചില്‍ അന്നു മുതല്‍ തന്നെ തുടങ്ങിയിരുന്നു. 

മൂന്നു ദിവസം മുമ്പ് ഒരാളുടെ മൃതദേഹം താനൂരില്‍ നിന്നും കിട്ടി. ഇത് താനൂരിലെ ഉബൈദിന്റെ മൃതദേഹമാണെന്ന് ബന്ധുക്കള്‍ പറഞ്ഞതോടെ മൃതദേഹം പൊലീസ് വിട്ടുകൊടുത്തു. താനൂരില്‍ പള്ളി കബര്‍സ്ഥാനില്‍ മൃതദേഹം കബറടക്കുകയും ചെയ്തു. എന്നാല്‍ മൃതദേഹത്തിന്റെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മരിച്ചത് കബീറാണെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. 

ഇതിനിടയില്‍ കഴിഞ്ഞ ദിവസം കാസര്‍കോട് കടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇത് താനൂരില്‍ നിന്നും കാണാതായ ഉബൈദിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ നേരത്തെ കബറടക്കിയ മൃതദേഹം കബീറിന്റേത് തന്നെയാണെന്ന് സ്ഥിരീകരണമായി.  മൃതദേഹം ആളുമാറി കബറടക്കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com