കാലിക്കറ്റ് സര്‍വകലാശാലയില്‍ 116 അധ്യാപക തസ്തികയില്‍ പിന്‍വാതില്‍ നിയമനത്തിന് ശ്രമം; പികെ ഫിറോസ്

കാലിക്കറ്റ് സര്‍വകലാശാലയില്‍ 116 അധ്യാപക തസ്തികയില്‍ പിന്‍വാതില്‍ നിയമനത്തിന് ശ്രമം; പികെ ഫിറോസ്

കോഴിക്കോട്:  കാലിക്കറ്റ് സര്‍വകലാശാലയില്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണവുമായി യൂത്ത്‌ലീഗ്‌.  116 അധ്യാപക തസ്തികകളിലേക്ക് പിന്‍വാതില്‍ നിയമനത്തിനും അഴിമതിക്കും സിപിഎം ശ്രമിക്കുന്നുവെന്ന്‌ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്പറഞ്ഞു.  സാധാരണരീതിയില്‍ സര്‍വകലാശാല നിയമനങ്ങള്‍ നടത്തുമ്പോള്‍ പഴയ പട്ടിക നികത്തി ഏതൊക്കെ തസ്തികകളിലേക്ക് സംവരണമെന്ന് കൃത്യമായി പറഞ്ഞ് വിജ്ഞാപനമിറക്കാറാണുള്ളത്. എന്നാല്‍ പുതിയ ഉത്തരവ് തികച്ചും ക്രമവിരുദ്ധമാണെന്നും ഫിറോസ് ആരോപിച്ചു.

2012 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡോക്യുമെന്റുകള്‍ ഡിജിറ്റലൈസ്ഡാണ്. എന്നാല്‍ നിയമന ഉത്തരവും അതുമായി ബന്ധപ്പെട്ട ഫയലുകളും മാനുവലായിരിക്കണം എന്ന് പറയുന്നത് അഴിമതി നടത്താനാണെന്ന് വ്യക്തമാണെന്നും ഫിറോസ് ആരോപിച്ചു. നിയമനങ്ങള്‍ പൂര്‍ണ്ണമായും പിഎസ് സിക്ക് വിടണമെന്നും പികെ.ഫിറോസ് ആവശ്യപ്പെട്ടു.

കേരള സര്‍വകലാശാലയില്‍ 2008ല്‍ നടന്ന നിയമന തട്ടിപ്പ് കേസ് എഴുതി തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണെന്നും ഫിറോസ് കൂട്ടിച്ചര്‍ത്തു. നിയമന തട്ടിപ്പിന് കൂട്ട് നിന്നാല്‍ ഒരു ശിക്ഷയും ലഭിക്കില്ലെന്ന സന്ദേശമാണ് സംസ്ഥാന ഭരണകൂടം ഇതുവഴി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാക്ക്‌ലോഗ് നികത്താത് വഴി മുസ്ലിങ്ങളടക്കമുള്ള പിന്നാക്ക സമുദായത്തിന് അര്‍ഹതപ്പെട്ട നിയമനങ്ങളാണ് നിഷേധിക്കപ്പെടുന്നത്. ഈത്തപ്പഴമല്ല മുസ്ലിം സമുദായമക്കടമുള്ളവര്‍ക്ക് വേണ്ടത്. അവകാശങ്ങള്‍ സംരക്ഷിക്കലാണ്. ഈത്തപ്പഴം കാണിച്ച് സമുദായത്തിന്റെ അവകാശം കവര്‍ന്നെടുക്കുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നതെന്ന് ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com