'നാളെ മങ്കര റോഡില്‍ ഞാന്‍ നീതു ജോണ്‍സണെ കാത്തിരിക്കും'; 'കത്തെഴുതിയ പെണ്‍കുട്ടിയെ' കണ്ടെത്താനായില്ലെന്ന് അനില്‍ അക്കര

ലൈഫ് പദ്ധതിയിലെ അഴിമതി ആരോപണത്തിലൂടെ പദ്ധതി മുടക്കാന്‍ അനില്‍ അക്കര എംഎല്‍എ ശ്രമിക്കുകയാണ് എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കത്തിന്റെ ഉടമയെ കാത്തിരിക്കുകയാണെന്ന് അനില്‍ അക്കര എംഎല്‍എ
'നാളെ മങ്കര റോഡില്‍ ഞാന്‍ നീതു ജോണ്‍സണെ കാത്തിരിക്കും'; 'കത്തെഴുതിയ പെണ്‍കുട്ടിയെ' കണ്ടെത്താനായില്ലെന്ന് അനില്‍ അക്കര

ലൈഫ് പദ്ധതിയിലെ അഴിമതി ആരോപണത്തിലൂടെ പദ്ധതി മുടക്കാന്‍ അനില്‍ അക്കര എംഎല്‍എ ശ്രമിക്കുകയാണ് എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കത്തിന്റെ ഉടമയെ കാത്തിരിക്കുകയാണെന്ന് അനില്‍ അക്കര എംഎല്‍എ. നീതു ജോണ്‍സണ്‍ എന്ന പെണ്‍കുട്ടി എംഎല്‍എയ്ക്ക് എതിരെ എഴുതിയെന്ന് അവകാശപ്പെടുന്ന കത്താണ് പ്രചരിക്കുന്നത്. 

'സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്സ്റ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന എന്റെ അമ്മയുടെ ആയിരുന്നു. അടച്ചുറപ്പുള്ള വീടെന്നത് ഞങ്ങളെപ്പോലെ നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്നവരുടെ വലിയ സ്വപ്നമാണ്. ഞങ്ങളുടെ കൗണ്‍സിലല്‍ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷനില്‍ ലിസ്റ്റില്‍ ഞങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അത് തകര്‍ക്കരുത് പ്ലീസ്' - നീതു ജോണ്‍സണ്‍, മങ്കര എന്നായിരുന്നു കുറിപ്പ്. 

ഈ കുറിപ്പെഴുതിയ പെണ്‍കുട്ടിയെ കണ്ടെത്താന്‍ താന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടുവെന്നും നാളെ രാവിലെ 9മുതല്‍ പതിനൊന്നുവരെ നീതുവിനെ കാത്തിരിക്കുമെന്നും എംഎല്‍എ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

അനില്‍ അക്കരയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം: 


നീതു ജോണ്‍സനെ കണ്ടെത്താന്‍ ഞാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നാളെ അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി ഞാനും കൗണ്‍സിലര്‍ സൈറബാനു ടീച്ചറും എങ്കേക്കാട് മങ്കര റോഡില്‍ നാളെ രാവിലെ 9മണി മുതല്‍ 11വരെ ഞാന്‍ നീതുവിനെ കാത്തിരിക്കുന്നതാണ്. നീതുവിനും നീതുവിനെ അറിയുന്ന ആര്‍ക്കും ഈ വിഷയത്തില്‍ എന്നെ സമീപിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com