തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ പോസ്റ്ററുകൾ ഉപയോഗിക്കാതെ ആക്രിക്കടയിൽ വിറ്റ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കുറവൻകോണം മണ്ഡലം ട്രഷറർ വി ബാലുവിനെതിരെയാണ് നടപടി. ഡിസിസി നിയോഗിച്ച അന്വേഷണ സമിതിയുടെ നിർദേശത്തിന്റ അടിസ്ഥാനത്തിലാണ് നടപടി. കെപിസിസി വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് നന്ദൻകോട്ടെ ആക്രിക്കടയിൽ സ്ഥാനാർത്ഥി വീണ എസ് നായരുടെ പോസ്റ്റർ കണ്ടെത്തിയത്. വോട്ടെടുപ്പ് ദിവസം ബൂത്ത് അലങ്കരിക്കാൻ കൊടുത്ത പോസ്റ്റർ ബാലു ഉപയോഗിക്കാതെ വിൽക്കുകയായിരുന്നുവെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം.
ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് ആക്രിക്കടയിൽ കണ്ടെത്തിയത്. നന്തൻകോഡ് വൈഎംആർ ജംക്ഷനിലെ ആക്രിക്കടയിലാണ് പോസ്റ്ററുകൾ കെട്ടുകണക്കിന് ഉണ്ടായിരുന്നത്. കിലോയ്ക്ക് 10 രൂപ നിരക്കിലാണ് വാങ്ങിയതെന്നും കൊണ്ടുവന്നയാളെ അറിയില്ലെന്നുമായിരുന്നു ആക്രിക്കടയുടമ പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ