മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ്‌; ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി; വ്യാപാരിയെ വെട്ടി സ്വര്‍ണം കവര്‍ന്നു; മുഖ്യപ്രതികള്‍ അറസ്റ്റില്‍

രാത്രി സ്വര്‍ണ വ്യാപാരിയുടെ കാര്‍ തടഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്നെടുക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കാര്‍ തടഞ്ഞ് നിര്‍ത്തി വ്യാപാരിയുടെ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മുഖ്യ ആസൂത്രകനുള്‍പ്പെടെ മൂന്നുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ ഒമ്പതിന് ദേശീയപാതയില്‍ പള്ളിപ്പുറത്തിന് സമീപത്തായിട്ടാണ് സംഭവം. രാത്രി സ്വര്‍ണ വ്യാപാരിയുടെ കാര്‍ തടഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്നെടുക്കുകയായിരുന്നു. സന്തോഷ് ക്ലമന്റ്, സതീഷ്‌കുമാര്‍, അജീഷ് എന്നിവര്‍ തമിഴ്‌നാട്ടില്‍ നിന്നാണ് അറസ്റ്റിലായത്. 

മുഖ്യ ആസൂത്രകനായ  സന്തോഷിന്റെ തമിഴ്‌നാട്ടിലെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്തോഷ് തമിഴ്‌നാട്ടിലെ പ്രാദേശിക രാഷ്ട്രീയക്കാരുമായി നല്ല ബന്ധം പുലര്‍ത്തി വരുന്ന ആളാണ്. പിടിയിലായ സതീശന്‍ തമിഴ്‌നാട്ടില്‍ നിന്നും മറ്റും കേരളത്തിലേക്ക് സ്പിരിറ്റ് കടത്തിയിരുന്ന സംഘത്തിലെ അംഗമാണ്. എക്‌സൈസില്‍ ഇയാള്‍ക്കെതിരെ കേസും നിലവിലുണ്ട്. കവര്‍ച്ചാ കേസിലെ മുഖ്യ ആസൂത്രകര്‍  പിടിയിലായതോടെ കവര്‍ച്ചാ സംഘത്തിലെ പിടികിട്ടാനുള്ള മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരും ഉടന്‍ പിടിയിലാകുമെന്നാണ് സൂചന

സ്വര്‍ണവ്യാപാരിയായ സമ്പത്തിന്റെ നെയ്യാറ്റിന്‍കര ജ്വല്ലറിയിലെ ജീവനക്കാരനാണ് അജീഷ്. സമ്പത്ത് മറ്റു ജ്വല്ലറികളിലേക്ക് സ്വര്‍ണം കൊണ്ടു പോകുന്നതിനൊപ്പം തന്നെ പണവും കൊണ്ട് പോകാറുണ്ടെന്ന വിവരം അജീഷ് സുഹൃത്തും ലോറിെ്രെഡവറുമായ  സതീശനോട് പറയുകയായിരുന്നു. സതീശനാണ് ചെന്നൈയില്‍ താമസമാക്കിയ റിയല്‍ എസ്‌റ്റേറ്റുകാരനായ സന്തോഷിനോട് വിവരം പറഞ്ഞ് കവര്‍ച്ചക്കുള്ള പദ്ധതി തയ്യാറാക്കിയത്.  കഴക്കൂട്ടത്തെ ക്വട്ടേഷന്‍ സംഘത്തെ കൊണ്ടാണ് സന്തോഷ്  കവര്‍ച്ച നടപ്പാക്കിയത്. 

ഇതിനായി സംഘം രണ്ട് മാസത്തോളം സ്വര്‍ണ വ്യാപാരിയായ സമ്പത്തിന്റെ യാത്രകള്‍ മനസ്സിലാക്കി തയ്യാറെടുപ്പ് നടത്തി. ഏപ്രില്‍ ഒമ്പതിന് രാത്രി കാറുകളിലും ബൈക്കുകളിലുമായി എത്തി സംഘം സമ്പത്തിന്റെ വാഹനം  തടഞ്ഞ് വെട്ടിപരിക്കേല്‍പ്പിച്ച് കാര്‍ ഉള്‍പ്പെടെ തട്ടിയെടുക്കാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ വാഹനം സ്റ്റാര്‍ട്ട് ആകാത്തതിനാല്‍ സ്വര്‍ണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് സമ്പത്തിനെ വെട്ടി പരുക്കേല്‍പ്പിച്ച് വാഹനത്തിന്റെ െ്രെഡവറെയും സമ്പത്തിന്റെ ബന്ധുവിനേയും മര്‍ദ്ദിച്ച് വാഹനങ്ങളില്‍ കയറ്റികൊണ്ട് പോയി പോത്തന്‍കോടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. 

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെയും, െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പി. എം.കെ. സുല്‍ഫിക്കറിന്റെയും നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് കേസിന്റെ അന്വേഷണം ശക്തമാക്കിയിരുന്നു. ഇപ്പോള്‍ അറസ്റ്റിലായവരെ കൂടാതെ ഈ കേസില്‍ ഉള്‍പ്പെട്ട പതിനഞ്ച് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.  

കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാല്‍പ്പത് പവനോളം സ്വര്‍ണവും ആറ് കാറുകളും രണ്ട് ഇരുചക്ര വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പതിനെട്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പം സ്വര്‍ണ വ്യാപാരിയുടെ വാഹനത്തില്‍ ഉണ്ടായിരുന്ന കണക്കില്ലാതെ സൂക്ഷിച്ചിരുന്ന എഴുപത്തിയഞ്ച് ലക്ഷം രൂപയും കണ്ടെടുത്ത് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com