ജഡ്ജിയുടെ ഒപ്പിട്ട് ബാങ്കിനെ കബളിപ്പിച്ചു ; കോടതി ജീവനക്കാരന്‍ പിടിയില്‍

സാലറി സര്‍ട്ടിഫിക്കറ്റിന്റെ കണ്‍ഫര്‍മേഷനായി ബാങ്കിന്റെ കത്ത് ജഡ്ജിക്കു ലഭിച്ചപ്പോഴാണ് കൃത്രിമം നടത്തിയതു കണ്ടെത്തിയത്
ഫയൽ ചിത്രം
ഫയൽ ചിത്രം

കൊല്ലം : ജഡ്ജിയുടെ ഒപ്പ് വ്യാജമായി ഇട്ട് ബാങ്കിനെ കബളിപ്പിച്ച ലേബര്‍ കോടതി ജീവനക്കാരന്‍ പിടിയില്‍. വര്‍ക്കല മേലെവെട്ടൂര്‍ വിളഭാഗം എല്‍പിഎസിനു സമീപം മംഗലത്ത് വീട്ടില്‍ അനൂപ് (38) ആണ് പിടിയിലായത്.

കൊല്ലം ലേബര്‍ കോടതി ജഡ്ജി ആയിരുന്ന അംബികയുടേതെന്ന പേരില്‍ ഒപ്പിട്ടു സാലറി സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച കേസിലാണ് അനൂപ് അറസ്റ്റിലായത്. തേവള്ളി എസ്ബിഐയിലാണ് കൃത്രിമരേഖ നല്‍കിയത്. 

സാലറി സര്‍ട്ടിഫിക്കറ്റിന്റെ കണ്‍ഫര്‍മേഷനായി ബാങ്കിന്റെ കത്ത് ജഡ്ജിക്കു ലഭിച്ചപ്പോഴാണ് കൃത്രിമം നടത്തിയതു കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

സ്‌റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോയി. ഇയാളുടെ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചിരുന്നു. വര്‍ക്കലയിലെ ബന്ധുവീട്ടില്‍   നിന്നാണ് അനൂപിനെ കൊല്ലം വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com