കണ്ണൂർ: ഏഴ് മാസം ഗർഭിണിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. പനയത്താംപറമ്പ് തറമ്മൽ സ്വദേശിനി പ്രിമ്യ (32) ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രിമ്യ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാൽപ്പതുകാരനായ ഭർത്താവ് നീർവേലി സ്വദേശിഷൈജേഷിനെതിരെ ചക്കരക്കൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. പ്രതിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. തറമ്മൽ പാർശിവം ഹൗസിൽ മാതാപിതാക്കളുടെ കൂടെ താമസിക്കുകയായിരുന്ന പ്രിമ്യയെ മദ്യലഹരിയിൽ വീട്ടിലെത്തിയ ഷൈജേഷ് കത്തി കൊണ്ട് കുത്തുകയായിരുന്നു. പ്രിമ്യയും മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടുകാരുടെ നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ സമീപത്തെ കടക്കാരനാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
നാല് ദിവസം മുമ്പാണ് ബംഗളൂരുവിലെ ജോലി സ്ഥലത്ത് നിന്നും ഷൈജേഷ് നാട്ടിലെത്തിയത്. ഒരു വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. പ്രമ്യയുടെ രണ്ടാം വിവാഹത്തിലെ ഭർത്താവാണ് ഷൈജേഷ്. ഏഴ് മാസം ഗർഭിണിയായ പ്രിമ്യയുടെ ചികിത്സ ആവശ്യവുമായി ബന്ധപ്പെട്ടാണ് ഷൈജേഷ് നാട്ടിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ