പാലക്കാട്: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 67കാരനായ പ്രതിക്ക് 15 വർഷം കഠിനതടവ് വിധിച്ച് കോടതി. എടപ്പലം കങ്കറത്ത് വീട്ടിൽ വേലായുധനെയാണ് ശിക്ഷിച്ചത്. തടവിന് പുറമെ 85,000 രൂപ പിഴയും പട്ടാമ്പി അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സതീഷ് കുമാർ വിധിച്ചു.
പൊരിയും വെള്ളവും വാങ്ങി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെൺകുട്ടിയെ പ്രതി വീട്ടിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. 2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് നിഷയാണ് ഹാജരായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ