തിരുവനന്തപുരം: വനിതാ ട്രാഫിക് വാർഡനെ ബൈക്കിടിച്ച് പരിക്കേല്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഗർഭിണിയെയും അമ്മയെയും തടഞ്ഞുവെച്ച് ആക്രമിക്കാൻ ശ്രമിച്ചത് തടയാനെത്തിയപ്പോഴാണ് ട്രാഫിക് വാർഡനായ ദിവ്യയെ ബൈക്കിടിപ്പിച്ച് പരിക്കേല്പിച്ചത്. ശംഖുംമുഖം രാജീവ് നഗർ സ്വദേശി ആന്റണി(32) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ശംഖുംമുഖത്തെ പാർക്കിങ് ഗ്രൗണ്ടിൽ കാർ പാർക്ക് ചെയ്യുന്നതിനിടയിലാണ് തർക്കമുണ്ടായത്. വലിയവേളി സ്വദേശിനി ഷാലറ്റും ഗർഭിണിയായ മകൾ ലിബിതയും വന്ന കാർ ആൻണിയുടെ ബൈക്കിൽ തട്ടിയെന്നാരോപിച്ച് യുവാവ് ഇരുവരെയും അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. ശംഖുംമുഖത്തെ ട്രാഫിക് വാർഡനായ ദിവ്യ ഓടിയെത്തി കൈയേറ്റം തടഞ്ഞു. ഇതേതുടർന്നാണ് ആന്റണി ദിവ്യയുടെ കാലിൽ ബൈക്കിടിച്ച് പരിക്കേൽപ്പിച്ചത്.
പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ തിരച്ചലിൽ യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ