'വര്‍ഷങ്ങളായി അടുപ്പം, മറ്റൊരു പ്രണയം തുടങ്ങിയപ്പോള്‍ ഒഴിവാക്കാന്‍ ശ്രമിച്ചു, രേഷ്മയെ ഇല്ലായ്മ ചെയ്യും' ; കുറ്റസമ്മതക്കുറിപ്പ്

രാജകുമാരിയിലെ വാടകമുറിയില്‍ നിന്നാണ് 10 പേജുള്ള കത്ത് പൊലീസിനു ലഭിച്ചത്
രേഷ്മ, സിസിടിവി ദൃശ്യം /ടെലിവിഷന്‍ ചിത്രം
രേഷ്മ, സിസിടിവി ദൃശ്യം /ടെലിവിഷന്‍ ചിത്രം

തൊടുപുഴ : വണ്ടിപ്പാറ സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ കുറ്റസമ്മതക്കുറിപ്പ് പൊലീസിന് ലഭിച്ചു. വണ്ടിപ്പാറയില്‍ രാജേഷ്-ജെസി ദമ്പതികളുടെ മകള്‍ രേഷ്മ(17) ആണ് പള്ളിവാസല്‍ പവര്‍ഹൗസിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ പൊലീസ് അന്വേഷിക്കുന്ന അരുണ്‍ (അനു-28) താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയില്‍ നിന്നാണ് 10 പേജുള്ള കത്ത് പൊലീസിനു ലഭിച്ചത്.

അരുണ്‍ സുഹൃത്തുക്കള്‍ക്ക് എഴുതിയ കത്താണിതെന്ന് പൊലീസ് പറഞ്ഞു. വര്‍ഷങ്ങളായി രേഷ്മയുമായി അടുപ്പത്തിലായിരുന്നു. രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോള്‍ ഏതാനും ആഴ്ചകളായി തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതായും കത്തിലുണ്ട്. പ്രതികാരമായി രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനു ശേഷം തന്നെയും ആരും കാണില്ലെന്നും കത്തില്‍ പറയുന്നു.

കൊലപാതകത്തിനു ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു അരുണിന്റെ നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. രേഷ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രേഷ്മയുടെ സംസ്‌കാര ചടങ്ങുകള്‍ കോതമംഗലം വടാട്ടുപാറയിലെ കുടുംബവീട്ടില്‍ നടത്തി.രേഷ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍, കുട്ടി പഠിച്ചിരുന്ന സ്‌കൂള്‍ നാലു ദിവസത്തേക്ക് അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com