സന്ദീപ് നായര്‍ മാപ്പുസാക്ഷി; സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം

കുറ്റസമ്മത മൊഴി നല്‍കിയ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി
സ്വപ്‌ന സുരേഷ്- പിഎസ് സരിത്ത്‌
സ്വപ്‌ന സുരേഷ്- പിഎസ് സരിത്ത്‌

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ആദ്യകുറ്റപത്രം സമര്‍പ്പിച്ചു. സരിത്ത്, സ്വപ്‌നസുരേഷ്, കെടി റമീസ്, എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. കുറ്റസമ്മത മൊഴി നല്‍കിയ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി. 

കേസില്‍ സരിത്തിനെയും സ്വപ്‌നയെയും അറസ്റ്റ് ചെയ്തിട്ട് 180 ദിവസം തികയാനിരിക്കെയാണ് എന്‍ഐഎയുടെ നടപടി. ഇതോടെ ഇവര്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ലാതാവും. 20 പ്രതികള്‍ക്കെതിരായാണ് കുറ്റപത്രം. 

കേസില്‍ യുഎപ.എ. നിലനില്‍ക്കുമെന്നും കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രാരംഭ കുറ്റപത്രമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇനിയും കേസില്‍ പിടികൂടാനുള്ള പ്രതികള്‍ക്കെതിരേ അന്വേഷണം നടത്തി അവരെ പിടികൂടുന്ന മുറയ്ക്ക് കൂടുതല്‍ കുറ്റപത്രങ്ങളും കോടതിക്കു മുന്നിലെത്തും.

കേസുമായി ബന്ധപ്പെട്ട 35 പേരില്‍ 21 പേരെ മാത്രമാണ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവരില്‍ ചിലര്‍ വിദേശത്തുണ്ട്. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇനി പൂര്‍ത്തികരിക്കാനുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി റെബിന്‍സിനെ വിദേശത്തുനിന്ന് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താന്‍ എന്‍.ഐ.എയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട ചില പ്രധാന പ്രതികള്‍ ഇപ്പോളും വിദേശത്താണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com