മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം; സുഹൃത്ത് വിഷം കഴിച്ച നിലയില്‍

മണ്ണാര്‍ക്കാട് തിരുവിഴാംകുഴിയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ വെടിവെച്ചെന്നു കരുതുന്ന സുഹൃത്തിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
കൊല്ലപ്പെട്ട സജീര്‍
കൊല്ലപ്പെട്ട സജീര്‍

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുഴിയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ വെടിവെച്ചെന്നു കരുതുന്ന സുഹൃത്തിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. തിരുവിഴാംകുന്ന് ഇരട്ടവാരിപറമ്പന്‍ ഫക്രുദീനാണ് വെടിയേറ്റ് മരിച്ചത്. സുഹൃത്ത് മഹേഷിനെയാണ് അന്വേഷണത്തില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ഫക്രുദീനെ പ്രദേശത്തെ വാഴത്തോപ്പില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ടോടെ ഫക്രുദീനും മഹേഷും ഒരുമിച്ചാണ് വാഴത്തോപ്പില്‍ പോയത്. രാത്രിയോടെ ഫക്രുദീനെ താന്‍ വെടിവെച്ചതായും താന്‍ വിഷംകഴിച്ച് മരിക്കുകയാണെന്നും മഹേഷ് മറ്റൊരു സുഹൃത്തിനെ ഫോണില്‍വിളിച്ചുപറഞ്ഞു.

ഇതിനുപിന്നാലെ നാട്ടുകാരും പൊലീസും വാഴത്തോപ്പില്‍ തിരച്ചില്‍ നടത്തിയതോടെയാണ് ഫക്രുദീനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്. സമീപത്തായി വിഷക്കുപ്പികളും കണ്ടെത്തി. തുടര്‍ന്ന് മഹേഷിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെയാണ് വാഴത്തോപ്പിന്റെ മറ്റൊരു ഭാഗത്ത് മഹേഷിനെ അവശനിലയില്‍ കണ്ടത്. ഉടന്‍ മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഫക്രുദീനും മഹേഷിനും എതിരേ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച തര്‍ക്കങ്ങളാകാം വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com