മുസ്ലീങ്ങള്‍ക്ക് കിട്ടിവന്ന ആനുകൂല്യം സര്‍ക്കാര്‍ ഇല്ലാതാക്കി; ആഞ്ഞടിച്ച് കുഞ്ഞാലിക്കുട്ടി

സച്ചാർ കമീഷൻ റിപ്പോർട്ട് അടിസ്ഥാനത്തിൽ മുസ്ലിം വിഭാഗത്തിന് ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാക്കി
ന്യൂനപക്ഷ സ്‌കോളര്‍ഷിപ് പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കാണുന്നു
ന്യൂനപക്ഷ സ്‌കോളര്‍ഷിപ് പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കാണുന്നു

മലപ്പുറം:  ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പ് അനുപാതം പുന:ക്രമീകരിക്കാനുള്ള മന്ത്രി സഭാ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ്. മുസ്ലിം വിഭാഗത്തിനുള്ള ആനുകൂല്യങ്ങൾ സർക്കാർ റദ്ദാക്കിയെന്ന്  ലീഗ് ദേശിയ ജനറൽ സെക്രട്ടറിയും എംഎൽഎയുമായ പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

സച്ചാർ കമീഷൻ റിപ്പോർട്ട് അടിസ്ഥാനത്തിൽ മുസ്ലിം വിഭാഗത്തിന് ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതാക്കി. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്.സച്ചാർ കമ്മിറ്റിയെക്കാൾ കൂടൂതൽ ആനുകൂല്യം നൽകാനാണ് ഞങ്ങൾ പാലൊളി കമ്മിറ്റി കൊണ്ട് വന്നതെന്ന് പറഞ്ഞ ഇടതു സർക്കാർ തന്നെ അതിനെ 80:20 ആക്കി മാറ്റി. എന്നിട്ട് അവർ തന്നെ ഒരു വിഭാഗത്തിന് 80 ലഭിക്കുന്നു മറ്റൊരു വിഭാഗത്തിന് 20 മാത്രമെയുള്ളുവെന്ന ചർച്ചയുമുണ്ടാക്കിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സച്ചാർ കമ്മിറ്റി റിപ്പോർട്ട് പരിഗണിച്ച് മുസ്ലീംകൾക്ക് ആനുകൂല്യം കൊടുക്കുകയും മറ്റ് ന്യൂനപക്ഷങ്ങൾക്ക് ജനസംഖ്യാനുപാതികമായി വേറൊരു സ്കീം കൊണ്ടുവരികയാണ് വേണ്ടത്. അതിന് പകരം വെറുതെ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പ് അനുപാതം ഹൈകോടതി വിധിയനുസരിച്ച് 2011 ലെ സെൻസസ് പ്രകാരം പുന:ക്രമീകരിക്കാൻ മന്ത്രി സഭ തീരുമാനിച്ചു. നിലവിലെ 80:20 ഹൈകോടതി അനുപാതം ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ പുതിയ തീരുമാനമെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com