കൊല്ലം: ശുചിമുറിയിൽ അവശ നിലയിൽ കണ്ടെത്തിയ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനാപുരം വിളക്കുടി സ്വദേശി ജോമോൻ മത്തായിയുടെ ഭാര്യ ജയമോൾ (32) ആണു മരിച്ചത്. കഴുത്തിൽ ഷാൾ മുറുകിയ നിലയിലാണ് ജയമോളെ ശുചിമുറിയിൽ കണ്ടത്.
ജയമോളുടെ അച്ഛൻ ക്ലീറ്റസിന്റെ മൊഴിയെത്തുടർന്നാണു ഭർത്താവ് ജോമോനെ കസ്റ്റഡിയിലെടുത്തത്. റെയിൽവേയിൽ ട്രാക്ക് മെയ്ന്റെയ്നൻസ് ജോലിയാണ് ജോമോന്. ജോലിക്ക് പോയിരുന്ന ഇയാൾ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോൾ ജയമോളും ജോമോന്റെ മാതാവ് കുഞ്ഞുമോൾ മത്തായിയും തമ്മിൽ പാത്രം കഴുകി വയ്ക്കുന്നതിനെച്ചൊല്ലി വാക്കു തർക്കം നടന്നതായി പൊലീസ് പറഞ്ഞു. ഇതിനുശേഷം ജയമോൾ ശുചിമുറിയിൽ കയറി. കുറേസമയം കഴിഞ്ഞും പുറത്തിറങ്ങാഞ്ഞതിനാൽ മകൾ കതകു തള്ളിത്തുറന്നു നോക്കിയപ്പോൾ ജയമോൾ അവശനിലയിൽ കിടക്കുന്നതാണ് കണ്ടത്. പുനലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ