തിരുവനന്തപുരം: മുറിയടച്ചിരുന്ന് നിരന്തരം ഓൺലൈൻ ഗെയിം കളിച്ചിരുന്ന ബിരുദ വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാർ ഇവാനിയോസ് കോളജിലെ ബി എ ലിറ്ററേച്ചർ വിദ്യാർത്ഥിയായ ഇമ്രാൻ അബ്ദുള്ളയാണ്(21) മരിച്ചത്. അവസാനവർഷ പരീക്ഷ കഴിഞ്ഞു നിൽക്കുകയായിരുന്നു ഇമ്രാൻ.
എസ്എടി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിനിയുടേയും കൊല്ലം ജില്ലാ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് റിയാസിന്റെയും മകനാണ്. സിനിയുടെ അച്ഛനാണ് ഇമ്രാനെ വീട്ടിലെ മുറിയിൽ തൂങ്ങിയനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗെയിം കളിക്കാൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ