തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ സംസ്ഥാനത്ത് എത്തിയ കേന്ദ്ര സംഘം ഇന്ന് കൊല്ലത്തും ആലപ്പുഴയിലും സന്ദർശനം നടത്തും. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ എസ് കെ സിംഗിന്റെനേതൃത്വത്തിലുള്ള ആറംഗ സംഘമാണ് സന്ദർശനം നടത്തുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പിഴവുകൾ, വാക്സിനേഷന്റെ വേഗം, സമ്പർക്കവ്യാപനം എന്നിവയെല്ലാം സംഘം വിലയിരുത്തും. സംഘാംഗങ്ങൾ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് 10 ജില്ലകളിലാണ് സന്ദർശനം നടത്തുക. നാളെ പത്തനംതിട്ട, കോട്ടയം ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരത്തും സ്ഥിതി വിലയിരുത്തും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും സംഘം എത്തും.
തിങ്കളാഴ്ച തിരുവനന്തപുരത്ത് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. രാജ്യത്താകെ 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്തത് 44,230 കോവിഡ് കേസുകൾ. ഇതിൽ 20,772 കേസും കേരളത്തിലാണ്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.44% ആണെങ്കിൽ കേരളത്തിൽ 13.61%.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ