കെഎസ്ആര്‍ടിസിയിലെ 100 കോടി ക്രമക്കേടില്‍  വിജിലന്‍സ് അന്വേഷണം 

2010 മുതല്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും 100.75 കോടി രൂപ നഷ്ടമായെന്ന് ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു
മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. 2010 മുതല്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും 100.75 കോടി രൂപ നഷ്ടമായെന്ന് ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഗതാഗത മന്ത്രിയുടെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. 

ജനുവരി 16 ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെഎസ്ആ!ടിസിയുടെ 100 കോടി രൂപ കാണാനില്ലെന്ന് സിഎംഡി ബിജു പ്രഭാകര്‍ വെളിപ്പെടുത്തിയത്. ഇടപാടുകള്‍ നടന്ന ഫയലുകള്‍ കാണിനില്ലെന്നും ഉദ്യോഗസ്ഥന്റെ പേരും വെളിപ്പെടുത്തിയിരുന്നു.

അക്കൗണ്ട് ഓഫീസര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കെഎസ്ആര്‍ടിസിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സാമ്പത്തിക വിനിയോഗം സംബന്ധിച്ച് വ്യക്തമായ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com