എം സ്വരാജ്, കെജെ മാക്‌സി വീണ്ടും മത്സരിക്കും; എസ് ശര്‍മ്മയില്ല; എറണാകുളം ജില്ലയിലെ സാധ്യത പട്ടിക

വൈപ്പിനില്‍ സിറ്റിങ് എംഎല്‍എ എസ് ശര്‍മയ്ക്ക് സീറ്റില്ല. പകരം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ എന്‍ ഉണ്ണികൃഷ്ണനെ സ്ഥാനാര്‍ഥിയാക്കുന്നതിനാണു നിര്‍ദേശം
എം സ്വരാജ് - എസ് ശര്‍മ / ചിത്രം ഫെയ്‌സ്ബുക്ക്‌
എം സ്വരാജ് - എസ് ശര്‍മ / ചിത്രം ഫെയ്‌സ്ബുക്ക്‌

കൊച്ചി:  എറണാകുളം ജില്ലയില്‍ സിറ്റിങ് എംഎല്‍എമാരായ എം സ്വരാജ്, കെജെ മാക്‌സി എന്നിവരെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു. വൈപ്പിനില്‍ സിറ്റിങ് എംഎല്‍എ എസ് ശര്‍മയ്ക്ക് സീറ്റില്ല. പകരം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ എന്‍ ഉണ്ണികൃഷ്ണനെ സ്ഥാനാര്‍ഥിയാക്കുന്നതിനാണു നിര്‍ദേശം. 

ആറു തവണ നിയമസഭാംഗമാകുകയും രണ്ടു തവണ മന്ത്രിയാകുകയും തുടര്‍ച്ചയായി രണ്ടു ടേം പൂര്‍ത്തിയാക്കുകയും ചെയ്ത സാഹചര്യത്തില്‍ വീണ്ടും ശര്‍മയെ മത്സരിപ്പിക്കേണ്ടതില്ലെന്നാണു തീരുമാനം. വൈപ്പിനില്‍ ഇതിനകം സജീവമായിരുന്നെങ്കിലും പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നായിരുന്നു നേരത്തേ ശര്‍മയുടെ നിലപാട്.

തൃപ്പൂണിത്തുറയില്‍ സിറ്റിങ് എംഎല്‍എ സ്വരാജിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം. കൊച്ചിയില്‍ കെ.ജെ. മാക്‌സി തന്നെ മത്സരിക്കും. കളമശേരിയില്‍ കെ.ചന്ദ്രന്‍ പിള്ളയെയും എറണാകുളത്ത് ഷാജി ജോര്‍ജിനെയു സ്ഥാനാര്‍ഥികളാക്കാനാണ് നിര്‍ദേശം. തൃക്കാക്കരയില്‍ പൊതു സ്വതന്ത്രനായി ഡോ. ജെ.ജേക്കബിനെ സ്ഥാനാര്‍ഥിയാക്കുന്നതും പരിഗണനയിലാണ്. കോതമംഗലത്ത് ആന്റണി ജോണിനെയും പെരുമ്പാവൂരില്‍ സി.എന്‍.മോഹനനെയും സ്ഥാനാര്‍ഥികളാക്കുന്നതിനാണ് ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരിക്കുന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com