സീറ്റ് വിഭജന ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കി മുന്നണികള്‍ ; യുഡിഎഫ്, എന്‍ഡിഎ യോഗങ്ങള്‍ ഇന്ന്

12 സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം
യുഡിഎഫ്, ബിജെപി നേതാക്കള്‍ / ഫയല്‍
യുഡിഎഫ്, ബിജെപി നേതാക്കള്‍ / ഫയല്‍

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ, സീറ്റ് വിഭജന, സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയകള്‍ മുന്നണികള്‍ ഊര്‍ജ്ജിതമാക്കി. യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സീറ്റ് വിഭജനം, പ്രകടനപത്രിക എന്നിവ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. 

സീറ്റ് വിഭജനത്തില്‍ യുഡിഎഫ് യോഗം അന്തിമ തീരുമാനം എടുത്തേക്കും. അതേസമയം 12 സീറ്റില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. മൂവാറ്റുപുഴ സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്നും ജോസഫ് വിഭാഗം പിന്നോക്കം പോയിട്ടുണ്ട്. എന്നാല്‍ ചങ്ങനാശ്ശേരി വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കുന്നു. 

സീറ്റ് വിഭജന, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി എന്‍ഡിഎ യോഗവും ഇന്ന് ചേരും. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ അശ്വന്ത് നാരായണ്‍ യോഗത്തില്‍ പങ്കെടുക്കും. സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാല്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് തുഷാര്‍ വെള്ളാപ്പള്ളിക്കുമേല്‍ ബിജെപി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. എന്‍ഡിഎ സഖ്യകക്ഷിയായ കാമരാജ് കോണ്‍ഗ്രസിന് അഞ്ചു മുതല്‍ ഏഴു വരെ സീറ്റ് നല്‍കിയേക്കുമെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com