ലോക്കറിലെ പണം പിണറായിയുടേതെന്ന് പറയാന്‍ നിര്‍ബന്ധിച്ചു; സ്വപ്നയെ മാപ്പ് സാക്ഷിയാക്കാമെന്ന് ഇ ഡി വാഗ്ദാനം: മൊഴി

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്‌തെന്ന് വനിതാ പോലീസ് ഓഫീസറുടെ മൊഴി.
സ്വപ്‌ന സുരേഷ്, പിണറായി വിജയന്‍ / ഫയല്‍ ചിത്രം
സ്വപ്‌ന സുരേഷ്, പിണറായി വിജയന്‍ / ഫയല്‍ ചിത്രം


കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്‌തെന്ന് വനിതാ പോലീസ് ഓഫീസറുടെ മൊഴി. ഇ ഡി കസ്റ്റഡിയിലിരുന്നപ്പോള്‍ സ്വപ്‌നയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോളുടെ മൊഴിയാണ് പുറത്തുവന്നത്. സ്വപ്‌നയുടെ ശബ്ദരേഖ ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് റെജിമോള്‍ മൊഴി നല്‍കിയത്.

ഓഗസ്റ്റ് 13ന് രാത്രി വളരെ വൈകി സ്വപ്നയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ വലിയ സമ്മര്‍ദ്ദം ഇ ഡി ഉദ്യോഗസ്ഥര്‍ ചെലുത്തിയെന്ന് മൊഴിയില്‍ പറയുന്നു. 

ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണം ശിവശങ്കര്‍ നല്‍കിയതാണെന്നും ശിവശങ്കറിന് ഈ പണം മുഖ്യമന്ത്രി നല്‍കിയതാണെന്ന് പറയണമെന്ന് ഇ ഡി ഡിവൈഎസ്പി രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടതായും റെജിമോളുടെ മൊഴിയില്‍ പറയുന്നു. ഇത്തരത്തില്‍ മൊഴി നല്‍കിയാല്‍ കേസില്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന വാഗ്ദാനം ഇ ഡി ഉദ്യോഗസ്ഥര്‍ നല്‍കിയെന്നും പ്രത്യേക അന്വേഷണ സംഘത്തിന് റെജിമോള്‍ മൊഴി നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com