കാല്‍ കഴുകല്‍ ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗം ; വിവാദമാക്കുന്നവര്‍ക്ക് സംസ്‌കാരം ഇല്ലെന്ന് കരുതേണ്ടി വരുമെന്ന് ഇ ശ്രീധരന്‍

വിവാദങ്ങളെയും അഭിനന്ദനങ്ങളെയും ഒരേപോലെ സ്വീകരിക്കുന്നു എന്നും ഇ ശ്രീധരന്‍ പറഞ്ഞു
ഇ ശ്രീധരനെ കാല്‍ കഴുകി ആദരിക്കുന്നു / ഫയല്‍ ചിത്രം
ഇ ശ്രീധരനെ കാല്‍ കഴുകി ആദരിക്കുന്നു / ഫയല്‍ ചിത്രം

പാലക്കാട്: കാല്‍ കഴുകലും ആദരിക്കലും ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. അത് വിവാദമാക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുന്നവര്‍ സംസ്‌കാരം ഇല്ലാത്തവര്‍ എന്ന് കരുതേണ്ടിവരുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. 

കാല്‍ കഴുകുന്നതും വന്ദിക്കുന്നതും മുതിര്‍ന്നവരോടുള്ള ബഹുമാനമാണ്. സാധാരണ രാഷ്ട്രീയക്കാരുടെ ശൈലിയിലല്ല തന്റെ പ്രവര്‍ത്തനം. എതിരാളികളെ കുറ്റം പറയാനില്ല. സനാതന ധര്‍മ്മത്തിന്റെ ഭാഗമല്ല അത്. വിവാദങ്ങളെയും അഭിനന്ദനങ്ങളെയും ഒരേപോലെ സ്വീകരിക്കുന്നു എന്നും ഇ ശ്രീധരന്‍ പറഞ്ഞു. 

പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാര്‍ മാലയിട്ടും കാല് കഴുകിയും സ്വീകരിക്കുന്നതും വലിയ ചര്‍ച്ചക്കും വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇ ശ്രീധരന്റ വിശദീകരണം. ശക്തമായ ത്രികോണ മല്‍സരമാണ് പാലക്കാട് നടക്കുന്നത്. മൂന്നാമൂഴം തേടുന്ന കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലും സിപിഎമ്മിലെ സി പി പ്രമോദുമാണ് പാലക്കാട് ഇ ശ്രീധരന്റെ മുക്യ എതിരാളികള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com