കൊച്ചി: അണികളിൽ ആവേശം കൂട്ടാൻ അമിത് ഷായുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന്. വിവിധ മണ്ഡലങ്ങിളിൽ തിരഞ്ഞെടുപ്പ് റാലിയിലും റോഡ് ഷോയിലും പങ്കെടുക്കും. തൃപ്പൂണിത്തുറയിലെ റോഡ് ഷോയിലാണ് ആദ്യം പങ്കെടുക്കുക.
എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ചുള്ള പ്രചാരണമാണ് അമിത് ഷായിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. പരമാവധി ദേശീയ നേതാക്കളെ കേരളത്തിലെത്തിച്ചുള്ള പ്രചാരണമാണ് എൻഡിഎയുടെ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തുന്നതിന് മുൻപാണ് അണികൾക്കാവേശമായി അമിത് ഷായുടെ വരവ്.
9 മണിക്ക് കിഴക്കേക്കോട്ട മുതൽ പൂർണത്രയീശ ക്ഷേത്ര ജംങ്ഷൻ വരെ റോഡ് ഷോയിൽ അമിത് ഷാ പങ്കെടുക്കും. പതിനൊന്ന് മുപ്പതോടെ കാഞ്ഞിരപ്പള്ളിയിലെത്തും. പൊൻകുന്നം ശ്രേയസ് പബ്ലിക്ക് സ്കൂൾ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
1.40ന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഹെലികോപ്റ്ററിൽ ചാത്തന്നൂരിലേക്ക് പറക്കും. 2.30ന് പുറ്റിങ്ങൽ ദേവീ ക്ഷേത്ര മൈതാനത്താണ് പൊതുസമ്മേളനം. വൈകിട്ടോടെ മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോടെത്തുന്ന അമിത് ഷാ കഞ്ചിക്കോടു മുതൽ സത്രപ്പടിവരെ റോഡ് ഷോ നയിക്കും. ശേഷം കോയമ്പത്തൂരിലേക്ക് തിരിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ