തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ ആളുകൾ സത്യവാങ്മൂലം കരുതണോ എന്ന കാര്യത്തിൽ ഉൾപ്പെടെ പൊലീസ് ഇന്ന് തീരുമാനമെടുക്കും. ലോക്ക്ഡൗൺ കർശനമായി നടപ്പിലാക്കുന്നത് സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാൻ പൊലീസ് ഇന്ന് യോഗം ചേരും.
കൂലിപ്പണിക്കാർ, തിരിച്ചറിയൽ കാർഡില്ലാത്ത സാധാരണ ജോലിക്കാർ എന്നിവരുടെ പേരും ഫോൺ നമ്പറും വാങ്ങിയതിന് ശേഷം യാത്ര ചെയ്യാൻ അനുവദിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി കഴിഞ്ഞ ദിവസം നിർദേശിച്ചത്. എന്നാൽ സമ്പൂർണ അടച്ചിടലിലേക്ക് വരുമ്പോൾ ഇത് അനുവദിക്കുമോ എന്നതിലുൾപ്പെടെ ഇന്ന് തീരുമാനം എടുക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ