കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആശങ്ക ഉയർത്തി ഡങ്കിപ്പനി പടരുന്നു. 18 പേർക്കാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ഡെങ്കിപ്പനി വ്യാപനം പിടിച്ചുനിർത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
മണിയൂർ പഞ്ചായത്തിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തത്. 11 പേർക്ക് ഇവിടെ രോഗം വന്നു. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള ഇടമാണ് ഇത്.
ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ഫോഗിങ്, ഉറവിട നശീകരണം, മരുന്ന് തളിക്കൽ എന്നിവ നടക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ