മുൻ ഡെപ്യൂട്ടി സ്പീക്കർ കെ എം ഹംസക്കുഞ്ഞ് അന്തരിച്ചു

1982ലാണ് മുസ്ലീം ലീ​ഗ് സ്ഥാനാർഥിയായി ഹംസക്കുഞ്ഞ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്
മുൻ ഡെപ്യൂട്ടി സ്പീക്കർ ഹംസക്കുഞ്ഞ്
മുൻ ഡെപ്യൂട്ടി സ്പീക്കർ ഹംസക്കുഞ്ഞ്

കോഴിക്കോട്: മുതിർന്ന മുസ്ലീം ലീ​ഗ് നേതാവും ഏഴാം കേരള നിയമസഭയിലെ  ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന കെ എം ഹംസക്കുഞ്ഞ്(84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 

സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് തോട്ടത്തുംപടി ജുമാ മസ്ജി പള്ളിയിൽ വെച്ച് നടക്കും. 1982ലാണ് മുസ്ലീം ലീ​ഗ് സ്ഥാനാർഥിയായി ഹംസക്കുഞ്ഞ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഈ കാലത്ത് ഡെപ്യൂട്ടി സ്പീക്കറായി പ്രവർത്തിച്ചു. 

1973ൽ കൊച്ചി മേയറായിട്ടുണ്ട്. രണ്ടര വർഷമാണ് മേയർ സ്ഥാനത്ത് പ്രവർത്തിച്ചത്. കേരള ടൂറിസം ഡവലപ്പ്മെന്റ് കോർപ്പറേഷൻ, ജിസിഡിഎ അതോറിറ്റി അം​ഗമായും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചി കോർപ്പറേഷന്റെ രുപീകരിക്കുന്നതിന് മുമ്പ് എറണാകുളം മുൻസിപാലിറ്റിയിൽ അംഗമായിരുന്നു. 1969ൽ കൊച്ചി കോർപ്പറേഷൻ രുപീകരിച്ചതിന് ശേഷം ആദ്യ കൗൺസിലിൽ അംഗമായി.1975ൽ മുസ്ലീം ലീഗിന്റെ എറണാകുളം ജില്ല സെക്രട്ടറിയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com