തിരുവനന്തപുരം: കോവിഡ് വാക്സിൻ ലഭിക്കുന്നതിനുള്ള മുൻഗണനാ പട്ടികയിലേക്ക് മൂന്ന് വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി. വിദേശത്ത് പോകുന്നവർക്ക് വാക്സിനേഷന് മുൻഗണൻ നൽകും.
ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നു ഉദ്യോഗസ്ഥർക്കാണ് വിവിധ വകുപ്പുകളിൽ വാക്സിനേഷന് മുൻഗണന നൽകുന്നത്. മൂല്യനിർണയ ജോലിയിലുള്ള അധ്യാപകർ, എഫ്സിഐ, തപാൽ ജീവനക്കാർ, ഭക്ഷ്യം, പൊതുവിതരണം, സാമൂഹ്യനീതി, വനിതാ ശിശുക്ഷേമം, മൃഗസംരക്ഷണം, ഫിഷറീസ് എന്നീ വകുപ്പുകളെയാണ് ഉൾപ്പെടുത്തിയത്. എസ്എസ്എല്‍സി, എച്ച്എസ്സി, വിഎച്ച്എസ്എസി തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പില്‍ നിയമിച്ച അധ്യാപകരെയാണ് ഉൾപ്പെടുത്തിയത്. പോര്‍ട്ട് സ്റ്റാഫ്, കടല്‍ യാത്രക്കാര്‍ എന്നിവർക്കുമാണ് മുൻഗണന.
പല രാജ്യങ്ങളിലും പ്രവേശനത്തിന് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. അതിനാൽ വാക്സിനേഷന് പരിഗണന ലഭിക്കണം എന്ന് വിദേശത്ത് പഠനത്തിനും ജോലിക്കുമായി പോകേണ്ടവർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മുൻഗണനാ പട്ടിക പുതിക്കിയിരിക്കുന്നത്. നേരത്തെ 32 വിഭാഗങ്ങളെയാണ് മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഗുരുതര രോഗമുള്ളവർ, മാധ്യമപ്രവർത്തകർ തുടങ്ങിയ ആളുകളെയെല്ലാം ഉൾപ്പെടുത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ