കായംകുളം: ശനിയാഴ്ച പുലർച്ചെ കായംകുളം കരിയിലക്കുളങ്ങരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം. പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷന് മുൻവശത്ത് വെച്ചാണ് ദേശിയ പാതയോരത്ത് ലോറിയും കാറും കൂട്ടിയിടിച്ചത്.
മൂന്ന് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കായംകുളം സ്വദേശികളായ ഐഷ ഫാത്തിമ(25), ഉണ്ണിക്കുട്ടൻ(20), റിയാസ്(27), ബിലാൽ(5) എന്നിവരാണ് മരിച്ചത്. അജ്മി(23), അൻഷാദ്(27) എന്നിവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടം നടക്കുന്ന സമയം മഴയുണ്ടായിരുന്നു. പൊലീസുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഹരിപ്പാട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു കുടുംബം. കൊച്ചി ഭാഗത്ത് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ