മലപ്പുറം: യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവ് അറസ്റ്റിൽ. മക്കളുടെ മുന്നിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു ഇയാൾ. മുക്കം സ്വദേശി മുഹമ്മദ് ഷമീറാണ് പിടിയിലായത്. ഇന്ന് പുലർച്ചയെയാണ് ഭാര്യ ഷക്കീറയെ ശമീർ കൊലപ്പെടുത്തിയത്.
എട്ടും ആറും വയസുള്ള മക്കളുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. അയൽവാസികൾക്ക് സന്ദേശമയച്ച ശേഷമാണ് ശമീർ വീടുവിട്ടത്. നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മാവൂരിൽ നിന്നാണ് ശമീർ പിടിയിലായത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇനിയും വ്യക്തമായിട്ടില്ല.
ഇന്ന് രാവിലെ ശമീറും ഷക്കീറയും തമ്മിൽ വഴക്കുണ്ടായിരുന്നു. വഴക്കിനൊടുവിൽ കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കയർ ശമീർ ഷക്കീറയുടെ കഴുത്തിലിട്ട് മുറുക്കുകയായിരുന്നു. പത്ത് വർഷം മുമ്പ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ