തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. വൈകീട്ട് മൂന്നരയ്ക്ക് ഓൺലൈൻ വഴിയാണ് യോഗം. എസ്എച്ച്ഒ മുതൽ ഡിജിപി വരെയുള്ളവർ യോഗത്തിൽ പങ്കെടുക്കും.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി മോൻസൻ മാവുങ്കലിനുള്ള ബന്ധം ചർച്ചയാകുന്നതിനിടയിലാണ് മുഖ്യമന്ത്രി സേനാംഗങ്ങളുടെ യോഗം വിളിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഹണിട്രാപ്പ് കേസ് അടക്കമുള്ള ആരോപണങ്ങളും ചർച്ചയാകും. ഇൻ്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മോൻസൻ്റെ വീടുകൾക്ക് സംരക്ഷണം ഒരുക്കാൻ ബെഹ്റ നിർദ്ദേശിച്ചിരുന്നു.
മുൻ ഡിഐജി സുരേന്ദ്രനും മോൻസണുമായുള്ള ബന്ധം, കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മൺ ഇടപെട്ടതുമായ നീക്കങ്ങളെല്ലാം പുറത്ത് വന്നത് സംസ്ഥാന പൊലീസ് വകുപ്പിനെ പരുങ്ങലിലാക്കുന്നു. മോൻസനെതിരായ പീഡന പരാതി പൊലീസുകാർ ഒതുക്കിയെന്ന ഇരയുടെ ആരോപണവും പൊലീസിന് തിരിച്ചടിയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ