കണ്ണവം: ജ്യോത്സ്യൻ ആണെന്ന് അവകാശപ്പെട്ട ആളുടെ നിർദേശ പ്രകാരം തങ്ക ഭസ്മം പാലിൽ കലക്കി കുടിച്ച വിദ്യാർഥിയുടെ കാഴ്ച ശക്തിക്ക് മങ്ങലേറ്റു. ഭാവിയിൽ ഐഎഎസ് പരീക്ഷ പാസാകാൻ വേണ്ടിയാണ് തങ്കഭസ്മം കഴിച്ചത്.
വ്യാജ ഗരുഡ രത്നം, തങ്ക ഭസ്മം, വിദേശ ലക്ഷ്മി യന്ത്രം എന്നിവ നൽകി 11,75,000 രൂപ തന്റെ കയ്യിൽ നിന്ന് തട്ടിയെടുത്തതായും കാണിച്ച് കണ്ണൂർ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസിൽ മൊബിൻ ചാന്ദാണ് കണ്ണവം പൊലീസിൽ പരാതി നൽകി. കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരെയാണ് പരാതി.
വീട് നിർമാണത്തിന്റെ മുഹൂർത്തം നോക്കാനാണ് മൊബിൻ ചാന്ദ് ആദ്യമായി കണ്ണാടിപ്പറമ്പിലെ ഇയാളുടെ ജ്യോതിഷാലയത്തിൽ എത്തിയത് ഈ സമയം വാഹനാപകടത്തിൽ മൊബിൻ മരണപ്പെടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു വാഹനാപകടത്തിന്റെ കാര്യം പറഞ്ഞു ഭാര്യയെയും ബന്ധുക്കളെയും മറ്റും ജോത്സ്യൻ ഭയപ്പെടുത്തി.
അപകടത്തിൽ നിന്ന് രക്ഷ നേടുന്നതിന് വേണ്ടിയാണ് ആദിവാസികളിൽ നിന്നു ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള ഗരുഡ രത്നം പത്ത് എണ്ണം വാങ്ങി വീട്ടിൽ സൂക്ഷിക്കാൻ നിർദേശിച്ചത്. ഭാവിയിൽ മകൻ ഐഎഎസ് പാസ് ആവണമെങ്കിൽ തങ്ക ഭസ്മം പാലിൽ കലക്കി കുടിക്കണം എന്നും വീട്ടിൽ വിദേശ ലക്ഷ്മി യന്ത്രം സൂക്ഷിക്കണമെന്നും നിർദേശിച്ചു. തങ്ക ഭസ്മം പാലിൽ കലക്കി കുടിച്ചപ്പോഴാണ് കാഴ്ച ശക്തിക്ക് മങ്ങലേറ്റത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ