വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റായ തീയതിയും സ്ഥലവും, വിദേശയാത്ര മുടങ്ങി; തിരുത്തി നല്‍കാന്‍ ഹൈക്കോടതി

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പിഴവു മൂലം വിദേശയാത്ര മുടങ്ങിയ ദമ്പതികള്‍ക്ക് ആശ്വാസമായി ഹൈക്കോടതി വിധി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പിഴവു മൂലം വിദേശയാത്ര മുടങ്ങിയ ദമ്പതികള്‍ക്ക് ആശ്വാസമായി ഹൈക്കോടതി വിധി. മൂന്നാഴ്ചയ്ക്കകം ഇവരുടെ സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

ആലുവ സ്വദേശിയായ എഴുപത്തിമൂന്നുകാരയ കെപി ജോണ്‍, ഭാര്യ പി സാലി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ്, ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. വിദേശത്തുള്ള മക്കളുടെ അടുത്തു പോവുന്നതിന് സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തീയതിയും സ്ഥലവും തെറ്റായ രേഖപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ ജില്ലാ മെഡിക്കല്‍ ഓഫിസറോടു നിര്‍ദേശിച്ചിരുന്നു. പിഴവു സംഭവിച്ചിട്ടുണ്ടെന്നും ഇതു തിരുത്താവുന്നതാണെന്നും ഡിഎംഒ റിപ്പോര്‍ട്ടില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരാണ് അന്തിമ തിരുത്തു വരുത്തേണ്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com