മഴക്കെടുതി: കോട്ടയത്തിന് അടിയന്തരമായി 8.6 കോടി അനുവദിച്ച് സ‍ർക്കാർ 

അടിയന്തര ദുരിതാശ്വസ പ്രവർത്തനങ്ങൾക്കാണ് പണം അനുവദിച്ചത്   
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

തിരുവനന്തപുരം: കനത്ത മഴയും ഉരുൾപൊട്ടലും നാശം വിതച്ച കോട്ടയം ജില്ലയ്ക്ക് അടിയന്തര ധസഹായം പ്രഖ്യാപിച്ച് സർക്കാർ. എട്ട് കോടി അറുപത് ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. അടിയന്തര ദുരിതാശ്വസ പ്രവർത്തനങ്ങൾക്കാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും ജില്ലാ കളക്ടർക്ക് പണം അനുവദിച്ചത്. 

ധനസഹായം അടിയന്തര ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക്

വീടുകളുടെ അറ്റുകുറ്റ പണിക്കായി ആറ് കോടി രൂപയാണ് നൽകിയിരിക്കുന്നത്. ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങൾക്കായി ഒരു കോടി രൂപയും, മരിച്ചവരുടെ ബന്ധുക്കൾക്കായി എക്‌സ്‌ഗ്രേഷ്യ 60 ലക്ഷം രൂപ, ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി 50 ലക്ഷം രൂപ, മറ്റ് ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപ എന്നിങ്ങനെയാണ് ധനസഹായം.

കനത്ത നാശനഷ്ടം

മഴയിലും ഉരുപൊട്ടലിലും കോട്ടയം, മീനച്ചൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. 1706 പേരെ മൂന്നു താലൂക്കുകളിൽ നിന്നും വിവിധ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.  കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ കുഞ്ഞുങ്ങളടക്കം 22 പേരാണ് മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com