കൊച്ചി: കുര്‍ബാന ഏകീകരിക്കല്‍ തീരുമാനത്തില്‍ പള്ളികളില്‍ ഇടയലേഖനം വായിക്കുന്നു. ആരാധനാക്രമത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മാര്‍പ്പാപ്പയാണെന്നും ഇതില്‍ മാറ്റം വരുത്താന്‍ സിനഡിന് സാധിക്കില്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു.
വിയോജന സ്വരങ്ങള്‍ വരാതെ വൈദികര്‍ ശ്രദ്ധിക്കണം എന്നും ഇടയലേഖനത്തിലുണ്ട്. അതേസമയം ഇടയലേഖനം വായിക്കുന്നതിന് ഇടയില്‍ പള്ളിയില്‍ പ്രതിഷേധമുണ്ടായി. ആലുവ പ്രസന്നപുരം പള്ളിയിലാണ് പ്രതിഷേധമുണ്ടായത്. ഇടയലേഖനത്തിന്റെ പകര്‍പ്പ് ഒരു വിഭാഗം വിശ്വാസികള്‍ കത്തിച്ചു. ഇടയലേഖനം വായിക്കുന്നതില്‍ നിന്ന് വൈദികനെ തടഞ്ഞു. അള്‍ത്താരയില്‍ കയറി പ്രതിഷേധിക്കുകയും ചെയ്തു.
എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും അവരുടെ പളളികളിൽ സർക്കുലർ വായിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും അവരുടെ പളളികളിൽ സർക്കുലർ വായിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഇരിങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികരും സർക്കുലർ വായിക്കില്ലെന്നാണ് സൂചന. സിനഡ് തീരുമാനത്തിനെതിരെ ഔദ്യോഗികമായി സിനഡിന് പരാതി നൽകിയ സാഹചര്യത്തിൽ ഇടയലേഖനം വായിക്കേണ്ടതില്ലെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിന്‍റെ നിലപാട്.
സിറോ മലബാര്‍ സഭയില്‍ കുര്‍ബാന ഏകീകരിക്കാനുള്ള സിനഡിന്റെ തീരുമാനത്തിന് എതിരെ എറണാകുളം അങ്കമാലി അതിരൂപതകളില്‍ നിന്നടക്കം എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കുര്‍ബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും നടത്താനാണ് തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ