നിപയിൽ ആശ്വാസം ; രണ്ടുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

വിദഗ്ധ പരിശോധന നടത്തിയ സാംപിളുകളിൽ നെഗറ്റീവ് ആയവരുടെ എണ്ണം 10 ആയി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : കോഴിക്കോട് നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിൽസയിലുള്ള രണ്ടു പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി. കോഴിക്കോട് മെഡിക്കൽ കോളജിൽ തുടങ്ങിയ ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. നിപ ബാധിച്ച് മരിച്ച കുട്ടിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരുടെ ഫലമാണ് നെഗറ്റീവായത്. 

ഇതോടെ വിദഗ്ധ പരിശോധന നടത്തിയ സാംപിളുകളിൽ നെഗറ്റീവ് ആയവരുടെ എണ്ണം 10 ആയി. മരിച്ച കുട്ടിയുടെ മാതാപിതാക്കളും അടുത്ത് ഇടപഴകിയ ആരോഗ്യപ്രവർത്തകരും അടക്കം എട്ടുപേർ നിപ നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. എട്ടു പേരുടെ സാംപിളുകൾ പൂനെ വൈറോളജി ലാബിലാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. 

നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആര്‍ക്കും ഗുരുതരമായ പ്രശ്‌നങ്ങളില്ല. മരിച്ച കുട്ടിയുടെ അമ്മയുടെ പനി കുറഞ്ഞതായും ആരോഗ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉള്ളത് 48 പേരാണ്. കോഴിക്കോട് ജില്ലയില്‍ നിന്ന് 31 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ മെഡിക്കല്‍ കോളേജിലുള്ളത്. വയനാട് നിന്നും നാലുപേര്‍, എറണാകുളത്തു നിന്നും ഒരാള്‍, മലപ്പുറത്ത് നിന്ന് എട്ട്, കണ്ണൂര്‍ നിന്ന് മൂന്ന്, പാലക്കാട് നിന്ന് ഒരാള്‍ എന്നിവരാണ് മെഡിക്കല്‍ കോളജിലുള്ളതെന്നും മന്ത്രി അറിയിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com