കാസര്‍കോട് നിപ സംശയം; മരിച്ച അഞ്ച് വയസുകാരിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു

ചെങ്കളം പഞ്ചായത്തില്‍ കോവിഡ് വാക്‌സിനേഷനും പൊതുപരിപാടികളും നിര്‍ത്തിവച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസര്‍കോട്: കാസര്‍കോട് ചെങ്കള പഞ്ചായത്തില്‍ പനിയെ തുടര്‍ന്ന് മരിച്ച് അഞ്ച് വയസുകാരിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. കുട്ടിക്ക് നിപ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് നടപടി. പരിശോധനാ ഫലം ഇന്ന് വൈകുന്നേരം ലഭിച്ചേക്കും.

ഇതേതുടര്‍ന്ന് ചെങ്കളം പഞ്ചായത്ത് ല്‍ കോവിഡ് വാക്‌സിനേഷനും പൊതുപരിപാടികളും നിര്‍ത്തിവച്ചു. 

കോഴിക്കോട് ആഴ്ചകള്‍ക്ക് മുന്‍പ് 13വയസുകാരന്‍ നിപ ബാധിച്ച് മരിച്ചിരുന്നു. ചാത്തമംഗലം സ്വദേശിയാണ് മരിച്ചത്. തുടര്‍ന്ന് കുട്ടിയുമായി അടുത്തിടപഴകിയ ബന്ധുക്കളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. ഫലം നെഗറ്റീവായത് സംസ്ഥാനത്തിന് ആശ്വാസമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com