പാലക്കാട്, കാസര്‍കോട് ജില്ലകളിലെ കിണര്‍ നിര്‍മാണത്തിന് മുന്‍കൂര്‍ അനുമതി വേണം; സര്‍ക്കാര്‍ വിജ്ഞാപനം

ഈ ജില്ലകളില്‍ ഭൂജല ഉപയോഗ തോത് 90 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങള്‍ വിജ്ഞാപനം ചെയ്യപ്പെട്ടതായി സര്‍ക്കാര്‍ പ്രഖ്യാപനം വന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പാലക്കാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ കിണര്‍ നിര്‍മാണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങണം. ഈ ജില്ലകളില്‍ ഭൂജല ഉപയോഗ തോത് 90 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങള്‍ വിജ്ഞാപനം ചെയ്യപ്പെട്ടതായി സര്‍ക്കാര്‍ പ്രഖ്യാപനം വന്നു. 

ഈ പ്രദേശങ്ങളില്‍ കിണര്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ഭൂജല അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി ഇനി നിര്‍ബന്ധമാണ്. സംസ്ഥാന ഭൂജല വകുപ്പും കേന്ദ്ര ഭൂജല ബോര്‍ഡും സംയുക്തമായി പഠനം നടത്തിയിരുന്നു. ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജ്ഞാപനം. 

അമിത ചൂഷണ വിഭാഗത്തില്‍ ഈ പ്രദേശങ്ങള്‍

അമിത ചൂഷണ വിഭാഗം, ഗുരുതരം എന്നീ വിഭാഗങ്ങളായാണ് ഭൂജല വിഭവ നിര്‍ണയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ തരംതിരിച്ചിരിക്കുന്നത്. പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ എലപ്പുള്ളി, പൊല്‍പ്പള്ളി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, വടകരപ്പതി, ചിറ്റൂര്‍-തത്തമംഗലം മുന്‍സിപ്പാലിറ്റി എന്നിവയാണ്അ അമിത ചൂഷണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 

ഗുരുതര വിഭാഗം

മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, പുതുശേരി, കൊടുമ്പ്, കാസര്‍കോട് ബ്ലോക്കിലെ ബതിയഡുക്ക, ചെമ്മനാട്, ചെങ്കള, കുമ്പള, മധുര്‍, മൊഗ്രാല്‍-പുത്തൂര്‍, കാസര്‍കോട് മുന്‍സിപ്പാലിറ്റി എന്നിവയാണ് ഗുരുതര വിഭാഗത്തില്‍ വരുന്നത്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com