മകളെ സ്കൂൾ ബസിൽ കയറ്റി വിട്ട് റോഡരികിൽ നിന്ന അമ്മയെ ടിപ്പറിടിച്ചു; ദാരുണാന്ത്യം 

മകളെ സ്കൂൾ ബസിൽ കയറ്റി വിട്ട് റോഡരികിൽ നിൽക്കുമ്പോൾ അമിത വേഗത്തിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കുട്ടിയെ സ്കൂൾ ബസിൽ കയറ്റി വിട്ട് മടങ്ങിവരുന്നതിനിടെ അമ്മ ടിപ്പർ ഇടിച്ച് മരിച്ചു. താമരശേരി ചുങ്കത്ത് ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ഫാത്തിമ സാജിദയാണ് (30) മരിച്ചത്.

ബാലുശേരി - താമരശേരി റോഡിൽ ചുങ്കത്ത് വനം വകുപ്പ് ഓഫീസിന്  സമീപമാണ് അപകടമുണ്ടായത്. മകളെ സ്കൂൾ ബസിൽ കയറ്റി വിട്ട് റോഡരികിൽ നിൽക്കുമ്പോൾ അമിത വേഗത്തിലെത്തിയ ടിപ്പർ സാജിദയെ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ്  പറഞ്ഞു. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടേതാണ് അപകടം ഉണ്ടാക്കിയ ടിപ്പർ. ടിപ്പർ ലോറിയും ഡ്രൈവറെയും താമരശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com