ഭാര്യയും കുഞ്ഞും മരിച്ചത് മാര്‍ച്ചില്‍; ബഹ്‌റൈനിലേക്ക് മടങ്ങിയ യുവാവും മരിച്ച നിലയില്‍ 

വ്യാഴാഴ്ച വൈകിട്ടാണ് സാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


അടൂർ: മലയാളി യുവാവിനെ ബഹ്‍റൈനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മണക്കാല കാര്യാട്ട് സാംകുട്ടിയുടെയും എൽസമ്മയുടെയും മകൻ സിജോ സാം (29) ആണ് മരിച്ചത്. ഈ വർഷം മാർച്ചിലാണ് സിജോയുടെ ഭാര്യയും കുഞ്ഞും മരിച്ചത്. 

വ്യാഴാഴ്ച വൈകിട്ടാണ് സാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. സാമിന്റെ ഭാര്യ അഞ്ജു പ്രസവത്തെ തുടർന്നാണ് മരിച്ചത്. 5 ദിവസം കഴിഞ്ഞ് ചികിൽസയിലുണ്ടായിരുന്ന കുഞ്ഞും മരിച്ചു. 3 മാസത്തിനു ശേഷമാണു സിജോ ബഹ്റൈനിലേക്ക് തിരികെ പോയത്. 

ബഹ്റൈനിൽ സെക്യൂരിറ്റി കോർ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു സാം. രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്നതിനു ശേഷം സാമിനെ മരിച്ച നിലയിൽ കണ്ടു എന്ന വിവരമാണ് ബന്ധുക്കൾക്കു ലഭിച്ചത്.  മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു ബന്ധുക്കൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com