ദൃശ്യങ്ങള്‍ ബൈജു പൗലോസിന്റെ പക്കല്‍; കോടതിക്കു കൈമാറാന്‍ നിര്‍ദേശിക്കണമെന്ന് ദിലീപ്

ദൃശ്യങ്ങള്‍ കോടതിക്കു കൈമാറാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യപ്പെട്ട് ദിലീപ് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി
ദിലീപ് /പിടിഐ
ദിലീപ് /പിടിഐ

കൊച്ചി: നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെ കൈവശമുണ്ടെന്ന്, കേസിലെ പ്രതിയായ നടന്‍ ദിലീപ്. ഈ ദൃശ്യങ്ങള്‍ കോടതിക്കു കൈമാറാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യപ്പെട്ട് ദിലീപ് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി.

ബൈജു പൗലോസിന്റെ കൈവശം ദൃശ്യങ്ങള്‍ ഉണ്ടെന്നും ഇതു ദുരുപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. ദൃശ്യങ്ങള്‍ മറ്റുള്ളവരുടെ കൈയില്‍ എത്തിപ്പെടാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയിലുണ്ട്. 

മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹര്‍ജി മാറ്റി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. ദിലീപിനെ അന്നുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. 

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ കേസെടുത്തത്. കേസിന് അടിസ്ഥാനമായ ഈ മൊഴി പരിശോധിക്കണമെന്ന് കോടതി പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് കേസ് ചൊവ്വാഴ്ചയിലേക്കു മാറ്റിയത്. 

കേസിനു പിന്നില്‍ ദുരുദ്ദേശ്യമാണെന്നാണ് ദിലീപ് വാദിക്കുന്നത്.  കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് പുതിയ ആരോപണവുമായി വരുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. 

ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടാണ് ഹര്‍ജി. അനൂപും സൂരജും മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ താന്‍ പരാതി നല്‍കിയതിന്റെ പ്രതികാര നടപടിയായാണ് കേസിന് പിന്നിലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.

വധിക്കാന്‍ ഗൂഢാലോചന

കേസിലെ അന്വേഷണ ചുമതലയുണ്ടായിരുന്ന മുന്‍ പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജ് ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ പറയുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ദിലീപടക്കം ആറ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് െ്രെകംബ്രാഞ്ച് കേസ് എടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com