സിപിഎം സമ്മേളനവേദി അടച്ചുപൂട്ടണം; നേതാക്കള്‍ക്ക് എതിരെ കേസെടുക്കണം: പരാതിയുമായി കോണ്‍ഗ്രസ്

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തുവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കോണ്‍ഗ്രസിന്റെ പരാതി.
സിപിഎം സമ്മേളന വേദിയില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും/ ഫെയ്‌സ്ബുക്ക്
സിപിഎം സമ്മേളന വേദിയില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും/ ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തുവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കോണ്‍ഗ്രസിന്റെ പരാതി. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കേസെടുക്കണമെന്നും യോഗ സ്ഥലം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് ഡിസിസി വൈസ് പ്രസിഡന്റ് എം മുനീര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. 

സമ്മേളനത്തില്‍ പങ്കെടുത്ത ഐബി സതീഷ് എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കോവിഡ് വ്യാപനം തീവ്രമായതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജില്ലാ സമ്മേളനം മാറ്റിവയ്‌ക്കേണ്ട എന്നാണ് സിപിഎം തീരുമാനം. നാളെ നടക്കാനുള്ള സംഘടന തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ് അവസാനിപ്പിക്കാനാണ് നീക്കം. 

കോണ്‍ഗ്രസ് പൊതുപരിപാടികള്‍ മാറ്റി 


കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജനുവരി 16 മുതല്‍ 31 വരെ കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. മറ്റു പരിപാടികള്‍ കോവിഡ് വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. ജനുവരി 17ന് 5 സര്‍വകലാശാലകളിലേക്കു നടത്താനിരുന്ന യുഡിഎഫ് മാര്‍ച്ചും മാറ്റിവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com